Wednesday, August 21, 2013



ജിന്നുബാധയ്ക്ക്തൗഹീദീ ചികിത്സാരീതിയുണ്ടോ?

``ജിന്ന്ബാധയുള്ളവര്ക്ക്തൗഹീദിലധിഷ്ഠിതമായ ചികിത്സാരീതിയാണ്‌ `റുഖ്യ്യ ശറഇയ്യ' എന്നും ഇത്തേടല്അനുവദനീയമാണെന്നും മറിച്ച്‌ `റുഖ്യ്യ ശറഇയ്യ' എന്നത്തനി ശിര്ക്കാണെന്ന്പറയുന്നത്ശരിയല്ലെന്നും ഇത്തരം കാര്യങ്ങളൊക്കെ ഇതുവരേക്കും മുജാഹിദ്പണ്ഡിതന്മാര്മൂടിവെക്കുകയായിരുന്നുവെന്നും'' മുജാഹിദ്ബാലുശ്ശേരി നന്തിയില്നടത്തിയ പ്രഭാഷണത്തില്പറയുകയുണ്ടായി. എന്താണ്റുഖിയ ശര്ഇയ്യ? ഇതിന്പ്രവാചക മാതൃകയുണ്ടോ? ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച കാലഘട്ടത്തില്ഇത്തരം ചികിത്സകള്ഒക്കെ തനി വങ്കത്തമല്ലേ?
എന്ആര്പള്ളിക്കര മേലടി
ജിന്ന്ബാധയില്വിശ്വസിക്കുക എന്നൊരു ഈമാന്കാര്യം പൂര്വികരായ പണ്ഡിതന്മാരാരും പഠിപ്പിച്ചിട്ടില്ല. പിശാച്സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തെക്കുറിക്കാന്ഖുര്ആനില്പ്രയോഗിച്ച `മസ്സുശ്ശൈത്വാന്‍' എന്ന വാക്കിനെ ദുര്വ്യാഖ്യാനം ചെയ്ത്ചമച്ചുണ്ടാക്കിയതാണ്‌ `ജിന്നുബാധാ വാദം.' വാദക്കാര്ഉന്നയിക്കാറുള്ള പ്രധാന തെളിവ്തന്റെ രോഗത്തെക്കുറിച്ച്അയ്യൂബ്നബി() പറഞ്ഞതായി ഖുര്ആനില്ഉദ്ധരിച്ചിട്ടുള്ള `മസ്സനീഅശ്ശൈത്വാനു' (വി.ഖു 38:41) എന്ന വാക്കാണ്‌. അത്വിശദമായി വിശകലനം ചെയ്യേണ്ട വിഷയമാണ്‌. അതിന്ഇപ്പോള്മുതിരുന്നില്ല. അയ്യൂബ്നബി()യുടെ രോഗം അല്പം ഗുരുതരമായ ചര്മരോഗമായിരുന്നു എന്നാണ്പല ഖുര്ആന്വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും നല്കിയ വിവരണത്തില്നിന്ന്ഗ്രഹിക്കാവുന്നത്‌. അതിന്അല്ലാഹു നിര്ദേശിച്ച ചികിത്സ (വി.ഖു 38:42) തണുത്ത വെള്ളം കുടിക്കുകയും അതില്കുളിക്കുകയുമാണ്‌. `റുഖ് ശറഇയ്യ' എന്ന മന്ത്രമാണ്അയ്യൂബ്നബി()ക്ക്വേണ്ട തൗഹീദീ ചികിത്സയെങ്കില്അല്ലാഹു നിര്ദേശിച്ചത്‌ `ശിര്ക്കന്ചികിത്സ'യാണെന്ന്പറയേണ്ടിവരില്ലേ?
ജിന്ന്‌-ശൈത്വാന്ബാധകൊണ്ട്മനോരോഗമാണുണ്ടാവുക എന്നാണ്പലരും പറയാറുള്ളത്‌. വകയില്ചര്മരോഗമുണ്ടാകുമെന്ന്ബാധയുടെ വക്താക്കളാരും പറഞ്ഞു കേട്ടിട്ടില്ല. മനോരോഗങ്ങളുടെ കൂട്ടത്തില്തന്നെ ഏതൊക്കെ തരമാണ്ബാധകൊണ്ടുണ്ടാവുക എന്ന്ആരും വേര്തിരിച്ചു വിവരിച്ചുകണ്ടിട്ടില്ല. മിക്ക മനോരോഗങ്ങളും മരുന്നുകൊണ്ട്നിയന്ത്രിച്ചില്ലെങ്കില്രോഗികള്ഒന്നുകില്ഉന്മാദം മൂര്ച്ഛിച്ച്അക്രമങ്ങള്ചെയ്യും. അല്ലെങ്കില്വിഷാദം മൂര്ച്ഛിച്ച്ആത്മഹത്യ ചെയ്യും. വക അപകടങ്ങള്ഒഴിവാക്കണമെങ്കില്‍ `റുഖ് ശറഇയ്യ' എന്ന്പറയുന്ന മന്ത്രം ചെയ്യുന്നവര്അതോടൊപ്പം മനോരോഗ ചികിത്സയും ചെയ്യേണ്ടിവരും. അപ്പോള്ശമനമുണ്ടായത്മരുന്നുകൊണ്ടാണോ കൗണ്സലിംഗ്കൊണ്ടാണോ മന്ത്രം കൊണ്ടാണോ എന്ന്ആര്ക്കും ഉറപ്പിക്കാന്പറ്റാത്ത അവസ്ഥയാണുണ്ടാവുക.
നബി() പല രോഗങ്ങളെയും സംബന്ധിച്ച്പരാമര്ശിച്ചതായി ഹദീസ്ഗ്രന്ഥങ്ങളില്കാണാം. എന്നാല്ഏതെങ്കിലുമൊരു രോഗം ജിന്ന്പിശാചുക്കള്ഉണ്ടാക്കുന്നതാണെന്ന്‌, അഥവാ രോഗം മന്ത്രംകൊണ്ടാണ്ചികിത്സിക്കേണ്ടതെന്ന്നബി() പറഞ്ഞതായി പ്രാമാണികമായ ഹദീസിലൊന്നും വ്യക്തമാക്കിയിട്ടില്ല. ``അല്ലാഹു ഇറക്കിയ ഏതൊരു രോഗത്തിനും അവന്ശമനമാര്ഗം (ഔഷധം) ഇറക്കാതിരുന്നിട്ടില്ല'' എന്ന്നബി() പ്രസ്താവിച്ചതായി അബൂഹുറയ്()യില്നിന്ന്ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്‌: ``തീര്ച്ചയായും അല്ലാഹു ഓരോ രോഗത്തിനും മരുന്ന്നിശ്ചയിച്ചിട്ടുണ്ട്‌. അതിനാല്നിങ്ങള്ചികിത്സിക്കണം. എന്നാല്നിഷിദ്ധമായ വസ്തു കൊണ്ട്നിങ്ങള്ചികിത്സിക്കരുത്‌'' എന്ന്നബി() പറഞ്ഞതായാണ്അബുദ്ദര്ദാഇല്നിന്ന്അബൂദാവൂദ്ഉദ്ധരിച്ചിട്ടുള്ളത്‌.
ഒരു ഗോത്രത്തലവന്പാമ്പ്കടിയേറ്റിട്ട്അബൂസഈദില്ഖുദ്രി() ഫാതിഹ ഓതി മന്ത്രിച്ച വിവരം അറിഞ്ഞപ്പോള്‍ `ഇതൊരു മന്ത്രമാണെന്ന്നീ എങ്ങനെയാണ്അറിഞ്ഞത്‌?' എന്ന്നബി() അദ്ദേഹത്തോട്ചോദിച്ചുവെന്ന്ബുഖാരി റിപ്പോര്ട്ട്ചെയ് സംഭവത്തെയാണ്ചിലര്റുഖ് ശറഇയക്ക്തെളിവായി ഉദ്ധരിക്കുന്നത്‌. ഹദീസില്നിന്ന്രണ്ടു കാര്യങ്ങള്മനസ്സിലാക്കാം. ഒന്ന്‌, പിശാച്ബാധയെന്ന്ജനങ്ങള്കരുതുന്ന ഭ്രാന്ത്‌, അപസ്മാരം എന്നീ രോഗങ്ങള്ക്കല്ല, പാമ്പിന്വിഷബാധയ്ക്കാണ്അബൂസഈദ്ഫാതിഹ ഓതി മന്ത്രിച്ചത്‌. രണ്ട്‌, ഫാതിഹയെ ഒരു മന്ത്രമാക്കാന്നബി() അനുചരന്മാരെ ഉപദേശിച്ചിരുന്നില്ല. അല്ലാഹുവിന്റെ വചനങ്ങള്മുഖേന രോഗശമനം കിട്ടുമെന്ന്പ്രതീക്ഷിച്ച്അബൂസഈദ്‌() ഫാതിഹ ഓതി മന്ത്രിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങള്പാരായണം ചെയ്തുകൊണ്ട്പ്രാര്ഥിച്ചാല്ശമനം ലഭിക്കുന്നത്ജിന്ന്ബാധയെന്ന്പറയപ്പെടുന്ന രോഗങ്ങള്ക്ക്മാത്രമായിരിക്കില്ല.
`റുഖ് ശര്ഇയ്യ' എന്ന വാക്ക്ഖുര്ആനിലോ ഹദീസിലോ പറഞ്ഞിട്ടുള്ളതല്ല. അറേബ്യയില്നിലവിലുണ്ടായിരുന്ന മന്ത്രങ്ങളെല്ലാം നബി() നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ആണ്ചെയ്തത്‌. ശകുനം നോക്കുകയോ മന്ത്രിപ്പിക്കുകയോ `ചൂടുവെക്കുക'യോ ചെയ്യാതെ രക്ഷിതാവിന്റെ മേല്ഭരമേല്പിക്കുന്നവരായിരിക്കും വിചാരണ കൂടാതെ സ്വര്ഗത്തില്പ്രവേശിക്കുന്നതെന്ന്നബി() പറഞ്ഞതായി ഇബ്നു അബ്ബാസി()ല്നിന്ന്ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്‌. പ്രാമാണികമായ ഹദീസുകളില്നിന്ന്വ്യക്തമാകുന്നതനുസരിച്ച്‌, ഖുര്ആനിലെ സൂറത്തുകളോ ആയത്തുകളോ ഓതിക്കൊണ്ട്രോഗിയുടെ ശരീരത്തില്ഊതി ശമനത്തിന്പ്രാര്ഥിക്കുന്നതും, `അദ്ഹിബില്ബഅ് റബ്ബന്നാസി' എന്ന്തുടങ്ങുന്ന പ്രാര്ഥനയുമാണ്അനഭിലഷണീയമായ മന്ത്രങ്ങളില്നിന്ന്നബി() ഒഴിവാക്കിയിട്ടുള്ളത്‌. നബി() അനുവദിച്ചിട്ടുള്ള മന്ത്രം അഥവാ പ്രാര്ഥനയാണ് `റുഖ്: ശര്ഇയ്യ' എന്ന പേരില്അറിയപ്പെടുന്നത്‌.
അല്ലാഹുവിന്റെ വചനങ്ങളോ അവനോടുള്ള പ്രാര്ഥനയോ മുഖേന ശമനം തേടുന്നത്ശിര്ക്കാണെന്ന്മുജാഹിദ്പണ്ഡിതന്മാര്ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാല്ഏതെങ്കിലും രോഗം ജിന്നുബാധ മൂലം ഉണ്ടാകുന്നതാണെന്ന്പറയാന്ഖണ്ഡിതമായ തെളിവില്ല. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യങ്ങള്പറഞ്ഞു നടക്കാതിരിക്കുന്നത്സത്യം മൂടിവെക്കലല്ല. ഉറപ്പായ അറിവില്ലാത്ത യാതൊന്നിന്റെയും പിന്നാലെ പോകരുതെന്ന്വിശുദ്ധ ഖുര്ആനില്‍ (17:36) വിലക്കിയിട്ടുണ്ട്‌. ആധുനിക വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചിട്ടുണ്ടെങ്കിലും രോഗശമനത്തിന്വേണ്ടി അല്ലാഹുവോട്പ്രാര്ഥിക്കുന്നത്തികച്ചും പ്രസക്തമാകുന്നു. ഏത്വിധത്തിലുള്ള രോഗശമനവും അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു.

Shabab  5 july 2013